യാമി ..... "യാമീ ...." ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു. "യാമീ " ..... ഇത്തവണ വിളിയിൽ ദുഃഖം തളം കെട്ടി നിന്നിരുന്നു. "നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? "